ഡൽഹി: ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് കേന്ദ്ര സർക്കാർ. ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്ന ഭരണഘടനാ ഭേദഗതിയെയാണ് പ്രതിപക്ഷം പിന്തുണയ്ക്കുന്നത്. ഭരണഘടനാ ഭേദഗതി പാസാക്കണമെങ്കിൽ സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നാണ് ചട്ടം.
പ്രതിപക്ഷത്തിന്റെ പിന്തുണകൂടി ലഭിച്ചതോടെ ബിൽ പാസാകുമെന്ന് ഉറപ്പായി. 127ാമത് ഭരണഘടനാ ഭേദഗതി ബില്ലാണിത്. ഒബിസി പട്ടിക തിരുത്താൻ കേന്ദ്രത്തിനു മാത്രമേ കഴിയൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി.
ഒബിസി പട്ടികയിൽ ഏതൊക്കെ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭേദഗതിയാണ് കേന്ദ്രം കൊണ്ടുവരാൻ പോകുന്നത്. ഇതിനെ ഇരു സഭകളിലും പിന്തുണയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Discussion about this post