ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ വർഗ്ഗീയ ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ‘ഞങ്ങളെ പരീക്ഷിക്കരുത്, അഫ്ഗാനിസ്ഥാനിലെ അവസ്ഥ കണ്ടില്ലേ?‘ എന്നായിരുന്നു മെഹബൂബയുടെ വാക്കുകൾ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ മനസ്സിലാക്കണം. എന്താണ് അയൽ രാജ്യങ്ങളിൽ സംഭവിച്ചതെന്ന് തിരിച്ചറിയണം. വൻശക്തിയായ അമേരിക്കപോലും പെട്ടിയുംതൂക്കി രക്ഷപെട്ടു. കേന്ദ്ര സർക്കാരിന് ഇനിയും സമയമുണ്ട്.‘ ഭീഷണിയുടെ സ്വരത്തിൽ മെഹബൂബ പറഞ്ഞു.
ജമ്മു കശ്മീരിൽ 370ാം വകുപ്പ് പുനഃസ്ഥാപിച്ച്, തട്ടിയെടുത്തതെല്ലാം തിരിച്ചു നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കുൽഗാമിലെ പാർട്ടി പരിപാടിക്കിടെയായിരുന്നു താലിബാനെ പുകഴ്ത്തി, കേന്ദ്ര സർക്കാരിനെ ഭീഷണിപ്പെടുത്തി മെഹബൂബ സംസാരിച്ചത്.
മെഹബൂബയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നവരെ നശിപ്പിക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
Discussion about this post