ഡൽഹി: മലബാർ നാവികാഭ്യാസത്തിന്റെ ഇരുപത്തിയഞ്ചാം പതിപ്പിന് പസഫിക് ദ്വീപായ ഗുവാമിന്റെ തീരത്ത് ഇന്ന് തുടക്കം. ഓഗസ്റ്റ് 26 മുതൽ 29 വരെയാണ് ഫിലിപ്പൈൻ കടലിൽ നാവികാഭ്യാസം. ക്വാഡ് സഖ്യത്തിലെ അംഗങ്ങളായ ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
ക്വാഡ് അംഗരാജ്യങ്ങൾക്കിടയിലെ നാവിക സഹകരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും നാവിക സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയും പൊതുതാത്പര്യം വികസിപ്പിക്കുന്നതിന് വേണ്ടിയുമാണ് നാവികാഭ്യാസമെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.
കഴിഞ്ഞ വർഷം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായിരുന്നു മലബാർ നാവികാഭ്യാസം. 1992ൽ ഇന്ത്യയും അമേരിക്കയുമാണ് മലബാറിന് തുടക്കം കുറിച്ചത്. 2015ൽ ജപ്പാൻ മലബാറിന്റെ ഭാഗമായി. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ വർഷം ഓസ്ട്രേലിയയും മലബാർ നാവികാഭ്യാസത്തിന്റെ ഭാഗമായി.
Discussion about this post