കൊച്ചി: സേവാഭാരതിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് കൗൺസിലറുടെയും പരാതിയെ തുടർന്നായിരുന്നു കളക്ടർ സേവാഭാരതിക്കെതിരെ നടപടി സ്വീകരിച്ചത്.
അന്വേഷണം നടത്താതെ കേവലം പരാതികളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് കളക്ടർ നടപടി സ്വീകരിച്ചതെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ മെയ് 5നായിരുന്നു സേവാഭാരതിയെ ദുരിതാശ്വാസ ഏജൻസിയായി നിയമിച്ചത്. എന്നാൽ രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിച്ച് സേവാഭാരതി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നതായിരുന്നു കളക്ടറുടെ കണ്ടെത്തൽ.
നിയമനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സേവാഭാരതിക്ക് കളക്ടർ നോട്ടീസ് ഒന്നും നൽകിയിരുന്നില്ലെന്ന് കോടതി പറഞ്ഞു. സേവാഭാരതി പ്രവർത്തകർ എന്ത് രാഷ്ട്രീയ ചിഹ്നമാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാനും കളക്ടർക്ക് സാധിച്ചില്ല. സേവാഭാരതിക്കെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം നിലനിൽക്കെ, അതിന്റെ നിജസ്ഥിതി പരിശോധിക്കാൻ കളക്ടർ തയ്യാറായില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post