കബൂൾ: കലാകാരന്മാരോടുള്ള താലിബാൻ ഭീകരരുടെ കൊടും ക്രൂരതകൾ തുടരുന്നു. അഫ്ഗാനിസ്ഥാനിലെ കിഷ്നാബാദ് ഗ്രാമത്തിൽ പാട്ട് പാടിയതിന് ഗായകനെ വെടിവെച്ച് കൊന്നു. അന്ദരാബി മേഖലയിലായിരുന്നു സംഭവം. ഗായകൻ ഫവാദ് അന്ദരാബിയാണ് കൊല്ലപ്പെട്ടത്.
സംഭവം ആഭ്യന്തര മന്ത്രി മസൂദ് അന്ദരാബി സ്ഥിരീകരിച്ചു. നേരത്തെയും ഗായകരെയും കലാകാരന്മാരെയും താലിബാൻ വധിച്ചിട്ടുണ്ട്. സംഗീതം ഇസ്ലാമിൽ നിഷിദ്ധമാണ് എന്നാണ് താലിബാന്റെ വാദം.
ഒരു മാസം മുൻപ് കണ്ഡഹാറില്‍ അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ ക്രൂരമായി കൊല ചെയ്തിരുന്നു. വീട്ടില്‍ നിന്ന് വിളിച്ചിറക്കി തോക്കുധാരികളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു.
ഫവാദ് അന്ദരാബിയുടെ അവസാന ഗാനങ്ങളിലൊന്നിന്റെ വീഡിയോ പ്രാദേശിക മാധ്യമം പുറത്ത് വിട്ടു.
#Breaking– Former Interior Minister, Massoud Andarabi told Asvaka News that the #Taliban has killed Fawad Andarabi, a local Andarb singer. According to Andarabi, killings by the Taliban continue across the country, especially in Andarb. #Taliban #Afghanishtan pic.twitter.com/Ayy4OtKZ07
— Aśvaka – آسواکا News Agency (@AsvakaNews) August 28, 2021
Discussion about this post