Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചർച്ചയായി ഡൽഹി നിയമസഭാ മന്ദിരത്തിലെ ഭൂഗർഭ തുരങ്കങ്ങൾ; രേഖകളിൽ പോലുമില്ലാത്ത അതീവ രഹസ്യം; ബ്രിട്ടിഷുകാർ ആ തുരങ്കത്തിൽ ഒളിപ്പിച്ചതെന്ത്?

by Brave India Desk
Sep 7, 2021, 02:56 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിൽ (വിധാൻ സഭ) ആണ്ടെത്തിയ കിലോമീറ്റർ നീളുന്ന തുരങ്കത്തെക്കുറിച്ച് ചർച്ചകൾ സജീവമാണ്. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലെ തുരങ്കവും തടവുകാരെ തൂക്കിലേറ്റാൻ ഉപയോഗിച്ചിരുന്ന മുറിയും നവീകരണം നടത്തി അടുത്ത ഓഗസ്റ്റ് 15നു മുൻപു പൊതുജനങ്ങൾക്കു തുറന്നു നൽകുമെന്നാണു സ്പീക്കർ റാംനിവാസ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇത്തരമൊരു തുരങ്കത്തെക്കുറിച്ച് ചരിത്രത്തിൽ രേഖകളൊന്നുമില്ലെന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ പറയുന്നു. ഇതൊരു ഭൂഗർഭ അറ മാത്രമാണെന്ന വാദവും ശക്തമാണ്.

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

ഡൽഹി നിയമസഭാ മന്ദിരത്തിൽ സഭാസമ്മേളനം നടക്കുന്ന ഹാളിലെ ഈ ഭൂഗർഭഭാഗം പുതുതായി കണ്ടെത്തിയതല്ലെന്നതാണ് വാസ്തവം. ഇതിന്റെ കഥകൾ 5 വർഷം മുൻപേ മാധ്യമങ്ങളിലെത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷഘട്ടത്തിൽ ഇവ രണ്ടും പൊതുജനങ്ങൾക്കു തുറന്നു നൽകുന്നുവെന്നതാണ് പ്രത്യേകത. ‘സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഇവ രണ്ടും നവീകരിക്കും. നിയമസഭാ സമ്മേളനം നടക്കാത്ത സമയങ്ങളിൽ ഇവ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകും’ സ്പീക്കർ റാം നിവാസ് ഗോയൽ പറഞ്ഞു.

 

ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്കു മാറ്റുന്നുവെന്ന പ്രഖ്യാപനം ജോർജ് അഞ്ചാമൻ രാജാവ് 1911ലാണു നടത്തിയത്. പിന്നാലെ അന്നത്തെ വൈസ്രോയി ലോർഡ് ഹാർഡിങ്സ് ആസ്ഥാനം കൊൽക്കത്തയിൽനിന്നു ഡൽഹിയിലേക്കു പറിച്ചു നട്ടു. സിവിൽ ലെയ്ൻസായിരുന്നു താൽക്കാലിക ആസ്ഥാനം. ഡൽഹിയിലെ ആദ്യത്തെ മോഡേൺ ബിൽഡിങ് ഏതെന്നു ചോദിച്ചാൽ വിധാൻ സഭയിലേക്കാണു ചരിത്രകാരൻമാർ വിരൽചൂണ്ടുക. ഇ. മൊണ്ടേഗ് തോമസ് രൂപകൽപന ചെയ്ത ഈ കെട്ടിടം 1912ലാണു പണികഴിപ്പിച്ചത്. പഴയ ചന്ദ്രവാൽ ഗ്രാമം സ്ഥിതി ചെയ്തിരുന്ന സ്ഥലം അങ്ങനെ ചരിത്രമുറങ്ങുന്ന ഒരു കെട്ടിടത്തിന്റെ കേന്ദ്രമായി.

ഇതാണ് ചരിത്രം:-

ഇവിടെയാണു കേന്ദ്ര നിയമസഭയുടെ (ഇന്നത്തെ പാർലമെന്റ്) സമ്മേളനം 1913 മുതൽ 1916 വരെ നടന്നത്. 1913 ജനുവരി 27നായിരുന്നു ആദ്യ സമ്മേളനം. മോത്തിലാൽ നെഹ്റു, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, ലാലാ ലജ്പത് റായ് തുടങ്ങിയവർ ഇവിടെ ചർച്ചകളിൽ പങ്കെടുത്തു. ഇന്നത്തെ പല പാർലമെന്ററി തീരുമാനങ്ങളും ഇവിടെ നടന്ന ചർച്ചകളിലാണു രൂപപ്പെട്ടത്. ഡൽഹി സർവകലാശാലയുടെ ആദ്യ ബിരുദ ദാനച്ചടങ്ങ് 1923 മാർച്ച് 26നു നടന്നതും ഇവിടെ വച്ചായിരുന്നു.

കേന്ദ്ര നിയമനിർമാണ സഭ നിലവിലെ പാർലമെന്റ് മന്ദിരത്തിലേക്കു മാറ്റിയതോടെ 1926ൽ ഈ കെട്ടിടത്തിന്റെ പ്രധാന ഭാഗം ഡൽഹി സർവകലാശാലയ്ക്കു (ഡിയു) കൈമാറി. നിലവിലെ അസംബ്ലി ഹാളും സമീപത്തെ മുറികളും ഉൾപ്പെടുന്ന ഭാഗമാണു സർവകലാശാലയ്ക്കു വാടകയ്ക്കു നൽകിയത്. 350 രൂപയായിരുന്നു പ്രതിമാസ വാടക. 1952ൽ ഡൽഹി നിയമസഭ രൂപീകരിച്ചപ്പോൾ ഇവിടെയായിരുന്നു ആസ്ഥാനം. 1956ൽ നിയമസഭ പിരിച്ചുവിട്ടു. 1966ൽ ഡൽഹി മെട്രൊപ്പൊലിറ്റൻ കൗൺസിൽ രൂപീകരിച്ചപ്പോഴും യോഗം നടന്നത് ഇവിടെ വച്ചായിരുന്നു. പിന്നീട് 1993 മുതൽ ഡൽഹി നിയമസഭയുടെ ആസ്ഥാനമായി ഈ കെട്ടിടം മാറി.

കെട്ടിടം ഡിയുവിനു കൈമാറുന്നതിനു മുൻപുള്ള ചെറിയ കാലത്ത് സ്വാതന്ത്ര്യസമര സേനാനികളുടെയും വിപ്ലവകാരികളുടെയും വിചാരണക്കോടതിയായിരുന്നു ഈ കെട്ടിടമെന്നു പറയുന്നു. പ്രതിഷേധക്കാരെ ഭയന്ന് അന്നു തടവുകാരെ കൊണ്ടുവരാൻ ഉപയോഗിച്ചിരുന്നത് ഈ തുരങ്കമായിരുന്നുവെന്നാണ് സ്പീക്കർ പറയുന്നത്. എന്നാൽ ഈ വാദം സ്ഥിരീകരിക്കാൻ തെളിവുകളൊന്നും നിലവിലില്ല. ബ്രിട്ടീഷ് ഭരണകാലത്ത് പലതും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന നിലവറ പോലുള്ള ഭാഗമാണിതെന്നാണു മറുവാദം.

അസംബ്ലി ഹാളിലെ ഈ ഭൂഗർഭഭാഗത്തിന്റെ മുഖത്തിൽനിന്നു 3 വഴികളാണു തുറക്കുന്നത്. ഒന്നാമത്തേത് കഴുമരം നിലനിന്നിരുന്ന മുറിയിലേക്ക്. ആ മുറിയിൽ ഇപ്പോൾ നിറയെ പേപ്പറുകളും ഫയലുകളുമാണ്. രണ്ടാമത്തേത് ഇപ്പോൾ സ്പീക്കർ ഇരിക്കുന്ന ഭാഗത്തേക്കാണ് പോകുന്നത്. വിചാരണക്കോടതി പ്രവർത്തിച്ചിരുന്ന സമയത്ത് സാക്ഷികളെ നിർത്തിയിരുന്നത് ഈ ഭാഗത്തായിരുന്നുവെന്നു കരുതുന്നു. മൂന്നാമതേത് എങ്ങോട്ടെന്നു നിശ്ചയമില്ല. ചെങ്കോട്ടയുടെ ഭാഗത്തേക്കെന്നാണ് ഒരു വാദം.

സ്പീക്കർ ചേംബർ ഭാഗത്തേക്കുള്ള വഴി ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ട്. 15 അടി നീളമുള്ള ഈ ഭാഗത്തിനു നാല് അടിയോളം മാത്രമാണ് ഉയരം. അതായത് ഒരാൾക്കു നടന്നു പോകാൻ സാധിക്കില്ല. നൂണ്ടുനുഴഞ്ഞു പോകാമെന്നു മാത്രം. തുരങ്കത്തിലെ വഴിത്താരകൾ മണ്ണ് നിറഞ്ഞിരിക്കുന്നു. വശങ്ങളിൽ ഇഷ്ടിക. തടിയും കല്ലുമാണ് മേൽഭാഗത്ത്. ചെങ്കോട്ടയിലേക്ക് ഇവിടെനിന്നു നാലരകിലോമീറ്റർ ഭാഗമുണ്ട്. ഈ തുരങ്കത്തിന്റെ മറുഭാഗം കണ്ടെത്താനായിട്ടില്ല. മെട്രോ റെയിലിന്റെ അടിസ്ഥാനവും മലിനജല ചാലുകളുമെല്ലാം ഇത് അസാധ്യമാക്കിയെന്നാണു സ്പീക്കർ പറയുന്നത്. എന്നാൽ ഇത്തരമൊരു തുരങ്കത്തെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധർ പറയുന്നത്.

കഴുമരം നിന്നിരുന്ന ഭാഗം ഓഫിസ് ചേംബറിന്റെ മുകളിലായാണ്. ഇവിടേക്ക് ഇരുമ്പു ഗോവണിയുണ്ട്. പഴയ ഫയലുകളും മറ്റും സൂക്ഷിച്ചിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനു ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു. കാര്യമെന്തായാലും 109 വർഷം പഴക്കമുള്ള ഈ കെട്ടിടത്തിനും ഈ ഭൂഗർഭ ഭാഗത്തിനുമെല്ലാം കഥയും ചരിത്രവും ഏറെ പറയാനുണ്ടാകും. ശരിയായ ചരിത്രം കണ്ടെത്തുകയാണു വേണ്ടതെന്നു ചരിത്രാന്വേഷികൾ പറയുന്നു.

Tags: delhi assemblyDelhi vidhan sabhaRam Niwas Goyal
Share1TweetSendShare

Latest stories from this section

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

അന്ന് വിൻസ്റ്റൺ ചർച്ചിൽ ഇന്ത്യയെക്കുറിച്ച് പ്രവചിച്ചതാണ് ഇപ്പോൾ ബ്രിട്ടനിൽ നടക്കുന്നത് ; ചില കാര്യങ്ങൾക്ക് ലോകം ഇന്ത്യയെ മാതൃകയാക്കണമെന്ന് മോഹൻ ഭാഗവത്

അന്ന് വിൻസ്റ്റൺ ചർച്ചിൽ ഇന്ത്യയെക്കുറിച്ച് പ്രവചിച്ചതാണ് ഇപ്പോൾ ബ്രിട്ടനിൽ നടക്കുന്നത് ; ചില കാര്യങ്ങൾക്ക് ലോകം ഇന്ത്യയെ മാതൃകയാക്കണമെന്ന് മോഹൻ ഭാഗവത്

മോദി കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്ത് ; ഇന്ത്യൻ സായുധസേനകളുടെ സംയുക്ത സമ്മേളനത്തിന് ആരംഭം

മോദി കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്ത് ; ഇന്ത്യൻ സായുധസേനകളുടെ സംയുക്ത സമ്മേളനത്തിന് ആരംഭം

കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ സഹ്ദേവ് സോറനും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടു ; തലയ്ക്ക് വിലയിട്ടിരുന്നത് ഒരു കോടി രൂപ ; വേട്ട തുടർന്ന് സുരക്ഷാസേന

കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ സഹ്ദേവ് സോറനും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടു ; തലയ്ക്ക് വിലയിട്ടിരുന്നത് ഒരു കോടി രൂപ ; വേട്ട തുടർന്ന് സുരക്ഷാസേന

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies