ഇന്ത്യയുടെ സായുധ സേനയിൽ സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്തുന്നതിന് വഴിയൊരുക്കുന്ന ചരിത്രപരമായ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു, മൂന്ന് സേനകളും നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) സ്ത്രീകളെ ഉൾപ്പെടുത്താനും അവർക്ക് സ്ഥിരം കമ്മീഷൻ നൽകാനും സമ്മതിച്ചു.
ഇന്ത്യന്‍ സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുന്നതിന് മുന്നോടിയാണിത്. എന്‍ഡിഎ പ്രവേശനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ അല്‍പസമയം എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു
സര്‍ക്കാര്‍ തലത്തിലും പ്രതിരോധ സേനകളുടെ ഉന്നതതലത്തിലും തീരുമാനമായിട്ടുണ്ടെന്ന്, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 20 നകം യുക്തമായ മറുപടി ഫയല്‍ ചെയ്യാനാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
എന്‍ഡിഎയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ സൈന്യം തന്നെ തീരുമാനമെടുത്തെന്ന് അറിയുന്നതില്‍ സന്തോഷം. പരിഷ്‌കരണങ്ങള്‍ ഒരുദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ഈ പ്രക്രിയയുടെ സമയവും രീതിയും സര്‍ക്കാര്‍ നിശ്ചയിക്കും, എന്‍ഡിഎയിലും നാവിക അക്കാദമി പരീക്ഷകളിലും സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കവേ കോടതി പറഞ്ഞു.
സൈന്യത്തിന് സുപ്രധാനമായ പങ്കാണുള്ളത്…എന്നാല്‍, സൈന്യത്തില്‍, കൂടുതല്‍ ലിംഗനീതി ഉറപ്പാക്കേണ്ടതുണ്ട്. കോടതികള്‍ ഇടപെടുന്നതിനായി കാത്തിരിക്കാതെ സൈന്യം തന്നെ ഇക്കാര്യത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് എസ് കെ കൗളും ജസ്റ്റിസ് എംഎം സുന്ദ്രേശും അടങ്ങിയ ബഞ്ച് പറഞ്ഞു.
വനിതകള്‍ക്ക് എന്‍ഡിഎ പ്രവേശന പരീക്ഷയ്ക്ക് ഇരിക്കാമെന്ന സുപ്രധാനമായ ഇടക്കാല ഉത്തരവിന് ശേഷം ഒരുമാസം തികയും മുമ്പേയാണ് കേന്ദ്ര തീരുമാനം വന്നത്. എന്‍ഡിഎ പ്രവേശന പരീക്ഷ നവംബര്‍ 14 ലേക്ക് മാറ്റിയിരുന്നു. വനിതകളുടെ പ്രവേശനത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായി സത്യവാങ്മൂലം നല്‍കുന്നതിന് കേന്ദ്രം കോടതിയുടെ അനുമതി തേടി. ഈ വര്‍ഷം നിലവിലെ രീതിയില്‍ പ്രവേശനം തുടരാന്‍ അനുവദിക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. വനിതകളുടെ പ്രവേശനത്തിനായി നടപടിക്രമങ്ങളിലും അടിസ്ഥാന സൗകര്യത്തിലും ഒരുക്കങ്ങള്‍ ആവശ്യമാണെന്ന് ഭട്ടി പറഞ്ഞു.
നാഷനല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) പ്രവേശന പരീക്ഷ വനിതകള്‍ക്കും എഴുതാമെന്ന് ഓഗസ്റ്റ് 18 ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരുന്നു. വനിതകളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത നയം ലിംഗവിവേചനമാണെന്ന് അന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സായുധസേനയില്‍ സ്ത്രീകള്‍ക്കും പരുഷന്മാര്‍ക്കും തുല്യാവസരമില്ലാത്തത് മാനസികാവസ്ഥയുടെ പ്രശ്നമെന്ന് കുറ്റപ്പെടുത്തി. മാനസികാവസ്ഥയുടെയും ലിംഗവിവേചനത്തിന്റെയും പ്രശ്നമാണിത്.
സേനയില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇത്തരം വിധികളുണ്ടായിട്ടും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതില്‍ ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയിരുന്നുയ ‘സേനയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് വിധികളുണ്ടായിട്ടും നിങ്ങളെന്താ ഇങ്ങനെ ചെയ്യുന്നത്? ഇത് അസംബന്ധമാണ്’. ജുഡീഷ്യറി ഉത്തരവിട്ടാല്‍ മാത്രമേ സൈന്യം അത് നടപ്പാക്കുകയുള്ളോ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങള്‍ അത് ചെയ്യാം- ജസ്റ്റിസ് കൗള്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു.
വനിതകളെ സായുധസേനയില്‍നിന്ന് ഒഴിവാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 16, 19 എന്നിവയുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരാനുള്ള അവസരം നിഷേധിക്കുന്നു.
Discussion about this post