കോഴിക്കോട്: കോഴിക്കോട് യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ചേവരമ്പലത്തെ ഫ്ലാറ്റിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ അറസ്റ്റിലായി. രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
നടന്നത് ക്രൂര പീഡനമെന്ന് എസിപി കെ സുദർശൻ വ്യക്തമാക്കി. പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
അജ്നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി മദ്യവും മയക്കുമരുന്നും നൽകി നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയെ അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ പറഞ്ഞു.
അബോധാവവസ്ഥയിലായ യുവതിയെ പ്രതികള്‍ തന്നെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ മൊഴിയെടുത്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയതായും പോലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുക്കും.
Discussion about this post