പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിഗിരി പദ്ധതിയിലെ കക്കി- -ആനത്തോട് ഡാം തുറന്നു. രാവിലെ 11.00 മണിയോടെയാണ് ഡാം തുറന്നത്. പമ്പ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കക്കി ഡാമിെൻറ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200 കുമക്സ് ജലം പുറത്തേക്ക് വിട്ടു. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ഒരു മണിയോടെ ശബരിമല പമ്പ ത്രിവേണിയിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമാണ് കക്കി – ആനത്തോട്.
2018ലെ മഹാപ്രളയത്തിന് കാരണമായത് കക്കി ആനത്തോട് ഡാം തുറന്നതായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പമ്പ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി ശേഷിയായ 986.33 മീറ്ററിലേക്ക് എത്തിയതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 984.50 മീറ്റര്‍റിലെത്തിയാൽ റെഡ് അലർട്ട്ര പഖ്യാപിക്കും. നിലവിൽ 983.5 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.
Discussion about this post