ഇസ്ലാമാബാദ് : എക്കാലത്തേയും മികച്ച സുഹൃത്തുക്കളെന്ന് പരസ്പരം വിശേഷിപ്പിക്കുന്ന രാജ്യങ്ങളാണ് ചൈനയും പാകിസ്ഥാനും. എന്നാല്‍ ഏതു ചതിയിലൂടെയും ഉദ്ദിഷ്ടകാര്യം നേടിയെടുക്കുന്നതില്‍ കുപ്രസിദ്ധിയുള്ള ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി പാക്കിസ്ഥാൻ . പാകിസ്ഥാനില്‍ ഊര്‍ജമന്ത്രാലയം നടത്തിയ ടെണ്ടര്‍ പ്രക്രിയയില്‍ വ്യാജ രേഖകളുമായി എത്തിയ ചൈനീസ് കമ്പനിയെ ആണ് കരിമ്പട്ടികയിൽ പെടുത്തിയത്. പാകിസ്ഥാനിലെ നാഷണല്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡെസ്പാച്ച് കമ്പനിയാണ് ചൈനീസ് സ്ഥാപനത്തെ ഒരു മാസത്തേക്ക് തങ്ങളുടെ ബിഡിംഗ് പ്രക്രിയയില്‍ പങ്കെടുക്കുന്നത് തടഞ്ഞത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് ചൈനയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇത് ചൈന പാക് ബന്ധത്തെ എപ്രകാരം ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാവും.
സാമ്പത്തിക സഹായം വാരിക്കോരി നല്‍കി പാകിസ്ഥാനെ ചൈന കടക്കെണിയിലേക്ക് കൊണ്ടു പോവുകയാണ്. ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ ശ്രീലങ്കയും ചൈനയുടെ കടക്കെണിയില്‍ പെട്ട് സാമ്ബത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ലോകരാജ്യങ്ങളും, സംഘടനകളും പാകിസ്ഥാന് വായ്പ അനുവദിക്കാന്‍ മടിക്കുമ്ബോള്‍ വമ്പൻ പദ്ധതികളുമായാണ് ചൈന പാകിസ്ഥാനെ കുരുക്കിലാക്കുന്നത്. പ്രോജക്ടുകള്‍ക്ക് പണം അനുവദിച്ച്, ആ പദ്ധതികള്‍ തങ്ങളുടെ കമ്പനികളെ കൊണ്ട് പൂര്‍ത്തീകരിക്കണം എന്ന നിബന്ധനയും ചൈന വയ്ക്കാറുണ്ട്. അതിനാല്‍ തന്നെ വമ്പൻ പദ്ധതികള്‍ പൂർത്തിയാകുമ്പോളും അത് നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ ചലനമുണ്ടാക്കാറില്ല.
Discussion about this post