ഡൽഹി: പഞ്ചാബിൽ സുസ്ഥിര ഭരണമുണ്ടാകുന്നതിന് ബിജെപിയുമായി കൈകോർക്കാൻ മടിയില്ലെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ നീക്കുപോക്കിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്വകാര്യ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയുമായി സീറ്റ് പങ്കിടുന്നതിന് തടസ്സമില്ല. അകാലികളുമായി സഖ്യമുണ്ടാക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ വിഷയങ്ങൾ ക്രിയാത്മകമായി ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി വർഗ്ഗീയ ശക്തിയാണെന്ന പ്രചാരണം തെറ്റാണ്. പഞ്ചാബിൽ ആരാണ് ശക്തനെന്ന് കാത്തിരുന്ന് കാണാം. സംസ്ഥാനത്ത് കോൺഗ്രസിന്റെ ഭരണ പരാജയത്തിന് തന്നെ പഴിക്കേണ്ട കാര്യമില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
Discussion about this post