കണ്ണൂർ: കണ്ണൂരിൽ ഒരു കോടിയില്‍ അധികം വിലവരുന്ന തിമിംഗല ഛര്‍ദിയുമായി രണ്ട് പേര്‍ പിടിയിലായി. മാതമംഗലം കോയിപ്ര സ്വദേശികളായ ഇസ്മായില്‍, റഷീദ് എന്നിവരെയാണ് വനം വകുപ്പ് തളിപ്പറമ്പിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കൈവശം വെക്കുന്നതും വില്‍ക്കുന്നതും മൂന്ന് വര്‍ഷം തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
കഴിഞ്ഞ ജൂലൈയിൽ 0 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദില്‍ തൃശൂരില്‍ നിന്നും പിടികൂടിയിരുന്നു. തൃശൂര്‍ ചേറ്റുവയില്‍ നിന്നാണ് 18 കിലോ ഭാരം വരുന്ന ആംബര്‍ഗ്രിസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അന്ന് വനം വകുപ്പ് വിജിലൻസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ആഗോള വിപണിയില്‍ വിലയേറിയ വസ്തുക്കളില്‍ പ്രധാനമാണ് തിമിംഗല ഛർദ്ദി എന്നറിയപ്പെടുന്ന ആംബർഗ്രീസ്. സുഗന്ധലേപനങ്ങളുടെ നിർമ്മാണത്തിനായാണ് ഇത് ഉപയോഗിക്കുന്നത്.
Discussion about this post