ആലപ്പുഴയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സ്കൂളിൽ പോയി മടങ്ങി വരവെയാണ് പീഡനം നടന്നത്.
ആലപ്പുഴ എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം സ്കൂൾ തുറന്ന തിങ്കളാഴ്ചയാണ് സംഭവം.
സ്കൂളിൽ നിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവെച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാർത്ഥിനി പരാതി നൽകി.
ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.
Discussion about this post