കൊച്ചി: മോന്‍സണ്‍ മാവുങ്കലും ട്രാഫിക് ഐ ജി ലക്ഷ്മണയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ തെളിവുകൾ പുറത്ത്. പുരാവസ്തു വില്‍ക്കാന്‍ ഐ ജി ലക്ഷ്മണ മോന്‍സണ് ഇടനിലക്കാരനായതിന്റെ കൂടുതല്‍ തെളിവുകള്‍ ആണ് പുറത്തായത്. ഐ ജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും, ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്.ഈ തെളിവുകൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ ഐജിയെ ഇന്ന് സസ്പെന്‍ഡ് ചെയ്തു.
ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്മണയാണ് മോന്‍സണ് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്‌ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഐ ജിയും മോന്‍സണും ഇടനിലക്കാരിയും പൊലീസ് ക്ലബില്‍ കൂടിക്കാഴ്ച നടത്തി. ആഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച.
ഐ ജിയുടെ നിര്‍ദേശ പ്രകാരം മോന്‍സണിന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ ഇവിടേക്ക് എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ടുവന്നത്. കേസില്‍ ഐ ജിയെ ചോദ്യം ചെയ്യും.
Discussion about this post