മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തിൽ കേരളത്തിനെതിരെ സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാർ. ജലനിരപ്പ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് വ്യക്തത നല്‍കികൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബേബി ഡാമില്‍ മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും, അറ്റകുറ്റ പണികള്‍ നടത്തുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നവംബര്‍ ആറിന് കേരളം അനുമതി നല്‍കിയിരുന്നു. തൊട്ടടുത്ത് ദിവസം തന്നെ അത് റദ്ദാക്കുകയും ചെയ്തു. ഉത്തരവ് റദ്ദാക്കിയ വിവരം കേരളം തമിഴ്നാടിനെ അറിയിച്ചരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞത്.
കേരളം ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പും ഉത്തരവ് മരവിപ്പിച്ചതിനെ സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ പകര്‍പ്പും തമിഴ്നാട് സര്‍ക്കാര്‍ കോടതിക്ക് കൈമാറി. അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കാന്‍ കേരളം നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്. നിലവിൽ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് പറഞ്ഞു.
ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവദിക്കണമെന്നുെ തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. മുല്ലപെരിയാറില്‍ ഡാമില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്നത് ഇടുക്കി അണക്കെട്ടിനെയും ലക്ഷകണക്കിന് ജനങ്ങളെയും ബാധിക്കുമെന്ന കേരളത്തിന്റെ വാദം വെറും കല്പന മാത്രമാണെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്.
Discussion about this post