തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. പച്ചക്കറിക്ക് വൻ വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ചില്ലറ വിപണിയിൽ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്.
കിലോയ്‌ക്ക് 30 മുതൽ നാൽപതു രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികൾക്കും മൊത്തവില 60 മുതൽ 80 രൂപ വരെയായി. കനത്ത മഴയെത്തുടർന്ന് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ഈ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കാൻ നീക്കം ആരംഭിച്ചു.
പെട്രോൾ- ഡീസൽ വില കുറച്ചിട്ടും സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില വലിയ തോതിൽ വർദ്ധിക്കുന്നത് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. എന്നാൽ അയൽ സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഇത്രത്തോളം വില വർദ്ധനവ് ഇല്ല.
Discussion about this post