ജനീവ: ഒമിക്രോൺ ആഗോള ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന. ചില മേഖലകളിൽ രോഗവ്യാപനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കാനും മുൻകരുതലുകൾ ശക്തമാക്കാനും ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
നിരവധി ജനിതക വ്യതിയാനങ്ങൾക്ക് വിധേയമായ വകഭേദമാണ് ഒമിക്രോൺ. കൊവിഡ് വ്യാപനത്തിന്റെ മുഴുവൻ ഘട്ടങ്ങളെയും പുതിയ വകഭേദം സ്വാധീനിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതുവരെയുള്ള നിഗമനങ്ങൾ പ്രകാരം കൊവിഡിന്റെ ഏറ്റവും ശക്തമായ വകഭേദമാണ് ഒമിക്രോൺ.
വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ ഒമിക്രോൺ എത്രത്തോളം അതിജീവിക്കുമെന്ന് പഠനങ്ങൾ നടക്കുന്നതേയുള്ളൂ. വാക്സിൻ സ്വീകരിച്ചവരിലും ഇത് വ്യാപിക്കുമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്
Discussion about this post