ഡൽഹി: സമരങ്ങൾക്കിടെ കർഷകർ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അതു കൊണ്ട് തന്നെ നഷ്ടപരിഹാരം നൽകാൻ ആവില്ലെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാർലമെന്റിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സമരങ്ങൾക്കിടെ എഴുനൂറ് കർഷകർ കൊല്ലപ്പെട്ടു എന്നാണ് കർഷക സംഘടനകളുടെ അവകാശവാദം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പാർലമെന്റ് ഔദ്യോഗികമായി ഇവ പിൻവലിച്ചിരുന്നു.
എന്നാൽ സമരം ഇനിയും തുടരുമെന്നാണ് സമര സമിതി പറയുന്നത്. നിയമങ്ങൾ പിൻവലിച്ച ശേഷവും ഗതാഗത തടസ്സം സൃഷ്ടിച്ച് സമരം തുടരുന്നതിനെതിരെ ഡൽഹിയിലെ ജനങ്ങൾ അമർഷം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണോ സമരമെന്ന് വലത് രാഷ്ട്രീയ നിരീക്ഷകരും ചോദ്യം ഉന്നയിച്ചിരുന്നു.
Discussion about this post