മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് സ്പിൽവെ ഷട്ടറുകൾ തമിഴ്നാട് തുറന്ന് വിട്ടു. ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി. സെക്കന്റിൽ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്.
മുൻകൂട്ടി അറിയിക്കാത്തതിൽ വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പെരിയാർ തീരത്തെ ജലനിരപ്പ് ഉയർന്ന് തുടങ്ങിയതും പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചിട്ടുണ്ട്.
പത്തു വീടുകളിൽ വെള്ളം കയറി. പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വെള്ളം എത്തി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടരുതെന്ന് കേരള സർക്കാർ പലവട്ടം തമിഴ്നാടിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ കേരളത്തിന്റെ വാക്കുകൾക്ക് പുല്ലുവിലയാണ് തമിഴ്നാട് സർക്കാർ കൽപ്പിച്ചത്.
Discussion about this post