പട്ന: പീഡന ശ്രമം ചെറുത്തതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മൃഗീയമായി കുത്തി പരിക്കേൽപ്പിച്ച് യുവാവ്. ഗോപാൽഗഞ്ചിലെ മഞ്ചാഘട്ടിലായിരുന്നു സംഭവം. അസ്രാഫ് അലി എന്നയാളുടെ മകനാണ് നീചകൃത്യം ചെയ്തത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നാണ് പ്രാഥമിക വിവരം.
സ്കൂളിൽ നിന്നും കൂട്ടുകാരികളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു എട്ടാം ക്ലാസുകാരി ആക്രമണത്തിന് ഇരയായത്. 13 സെക്കൻഡിനിടെ എട്ട് തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
https://twitter.com/NewsroomPostCom/status/1473196598712680450?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1473196598712680450%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F12%2Fwatch-stalker-son-of-one-asraf-ali-stabs-school-girl-in-broad-daylight-gopalganj-bihar%2F
പ്രതി താമസിക്കുന്ന പ്രതാപ്പുർ ഗ്രാമത്തിലെ സ്കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ഇതിനെക്കുറിച്ച് അയാളുടെ മാതാപിതാക്കളോട് പല തവണ പരാതി പറഞ്ഞിരുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
സംഭവ ദിവസവും സ്കൂളിലേക്ക് പോകും വഴി തന്നോടൊപ്പം വരാൻ പ്രതി പെൺകുട്ടിയോട് പറഞ്ഞിരുന്നു. പതിവ് പോലെ പെൺകുട്ടി അത് നിരസിക്കുകയും സ്കൂളിലേക്ക് പോകുകയും ചെയ്തു. തുടർന്ന് പെൺകുട്ടി മടങ്ങി വരും വരെ കാത്തു നിന്ന ഇയാൾ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post