ഡൽഹി: ആര്യൻ അധിനിവേശ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകൾ ഉൾപ്പെടുത്തി കലണ്ടർ പുറത്തിറക്കി ഐഐടി ഖരഗ്പൂർ. ഇന്ത്യൻ സംസ്കാരത്തിന് യൂറോപ്യൻ വേരുകളുണ്ട് എന്ന സിദ്ധാന്തത്തെ ഖണ്ഡിക്കുന്ന പന്ത്രണ്ട് തെളിവുകളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐഐടി കാര്യങ്ങൾ വിശദീകരിക്കുന്നത്.
സ്ത്രീകൾക്ക് വേദകാലഘട്ടത്തിൽ ലഭിച്ചിരുന്ന ബഹുമാനം, പുരാതന നദികളെക്കുറിച്ച് വേദങ്ങളിൽ ഉണ്ടായിരുന്ന വിശദീകരണങ്ങൾ, പ്രപഞ്ച ശാസ്ത്രത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന കണ്ടെത്തലുകൾ എന്നിവ അപഗ്രഥിച്ചാണ് കൊളോണിയൽ കാലഘട്ടത്തിലെ ആര്യൻ അധിനിവേശ സിദ്ധന്തത്തെ ഗവേഷകർ പൊളിച്ചടുക്കുന്നത്.
ഇന്ത്യൻ ഭാഷകളുമായി യൂറോപ്യൻ ഭാഷകൾക്കുള്ള അഭേദ്യമായ ബന്ധം നിഷേധിക്കാനാവാത്ത കോളോണിയൽ ശാസ്ത്രജ്ഞർ, യൂറോപ്യൻ അധിനിവേശത്തിന്റെ പെരുമ നിലനിർത്താൻ വേണ്ടി പടച്ചുവിട്ടതാണ് ആര്യൻ അധിനിവേശ സിദ്ധാന്തം എന്ന വിമർശനം പരക്കെ നിലവിലുണ്ട്. അഡോൾഫ് ഹിറ്റ്ലർ, മാക്സ് മുള്ളർ, ആർതർ ഡി ഗോബിനോ, ഹൂസ്റ്റൺ സ്റ്റ്യുവർട്ട് ചേംബർലെയ്ൻ തുടങ്ങിയവർ പ്രചരിപ്പിച്ച സിദ്ധാന്തത്തെയാണ് ഇന്ത്യൻ ഗവേഷകർ ചോദ്യം ചെയ്യുന്നത്.
ആര്യൻ അധിനിവേശ സിദ്ധാന്തം ഭ്രാന്തമായി വിശ്വസിക്കാൻ യൂറോപ്യന്മാരെ പ്രേരിപ്പിച്ച, ശാസ്ത്ര സത്യങ്ങൾ എന്ന ലേബലിൽ പടച്ചു വിട്ട അബദ്ധ പഞ്ചാംഗങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായതെന്നും ഐഐടി വിദഗ്ധർ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post