ബെയ്ജിംഗ്: ചൈനയിലെ യുഷൗവിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് കൊറോണ വൈറസ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലോക്ഡൌൺ. ഇതോടെ ചൈനയിൽ 175 പുതിയ കൊറോണ കേസുകളാണ് രജിസ്റ്റർ ചെയ്തത്. രോഗം റിപ്പോർട്ട് ചെയ്തവരെ ഹോം ക്വാറൻറൈനിൽ പ്രവേശിപ്പിച്ചു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയാണ് മധ്യ ചൈനയിലെ യുസോ നഗരത്തിലുള്ളത് .
യുഷൈവിൽ രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബീജിംഗ് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. അതിർത്തിയിൽ നിയന്ത്രമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പല പ്രദേശത്തും ലോക്ക്ഡൗണുകളും ഏർപ്പെടുത്തികഴിഞ്ഞു . ചൈനയിൽ ശീതകാല ഒളിമ്പിക്‌സിന് ഒരു മാസം മാത്രം നിലനിൽക്കെയാണ് പുതിയ കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്തത്.
ഏകദേശം 1.17 ദശലക്ഷം ജനസംഖ്യയുള്ള ഹെനാൻ പ്രവിശ്യയിലെ ഒരു നഗരമായ യുസോയിൽ വൈറസ് വ്യാപനം തടയാനായി നിരവധി നിയന്ത്രണങ്ങളാണ് ഭരണകൂടം ഏർപ്പെടുത്തിയത്. വൈറസ് പടരുന്നത് നിയന്ത്രിക്കാൻ എല്ലാ പൗരന്മാരും വീട്ടിൽ തന്നെ തുടരണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രഖ്യാപിച്ചു. എല്ലാ ആളുകൾക്കും പകർച്ചവ്യാധി പ്രതിരോധം നൽകുന്നുണ്ട്. ബസ്, ടാക്‌സി സർവീസുകൾ നിർത്തിവെക്കുമെന്നും ഷോപ്പിംഗ് മാളുകൾ, മ്യൂസിയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ അടച്ചിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹെനാൻ പ്രവിശ്യയിൽ അഞ്ച്, കിഴക്കൻ നഗരമായ നിംഗ്ബോയിലെ ഒരു വസ്ത്ര ഫാക്ടറിയുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രത്യേക ക്ലസ്റ്ററിൽ എട്ട് എന്നിങ്ങനെയാണ് പുതിയ കേസുകൾ. ലോകത്ത് കേസുകൾ വർദ്ധിക്കുന്ന വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിൽ കേസുകളുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 13 ദശലക്ഷം ജനസംഖ്യയുള്ള ചരിത്ര നഗരമായ ഷാങ്‌സി പ്രവിശ്യ രണ്ടാഴ്ചയോളം അടച്ചിട്ടിരിക്കുകയാണ്.
Discussion about this post