ഡൽഹി: ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓൺലൈൻ പ്രസംഗം തടസ്സപ്പെടാൻ കാരണം ടെലിപ്രോംപ്റ്ററിന്റെ തകരാറല്ലെന്ന് വിശദീകരണം. ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും പ്രധാനമന്ത്രിയുടെ കോ ഓർഡിനേഷൻ സംഘവും തമ്മിലുണ്ടായ ആശയക്കുഴപ്പമാണെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
അതേസമയം പ്രസംഗം നോക്കി വായിക്കാൻ സഹായിക്കുന്ന ടെലിപ്രോംപ്റ്റർ പണിമുടക്കിയതു മൂലം പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു എന്ന തരത്തിൽ രാജ്യവ്യാപകമായി വ്യാജവാർത്ത പ്രചരിക്കുകയും രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. #TeleprompterPM എന്ന ഹാഷ്ടാഗും ഇവർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ലോക സാമ്പത്തിക ഫോറത്തിന്റെ വെർച്വൽ സമ്മേളനത്തിൽ അവതാരകനായ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുൻപ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചു. ഇത് പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാൽ, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ അപ്പോൾ ലൈവ് ആരംഭിച്ചിരുന്നില്ല.
പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാൾ മോദിയോട് പറയുന്ന ശബ്ദം വിഡിയോയിൽ വ്യക്തമാണ്. അപ്പോഴാണ് പ്രധാനമന്ത്രി ഇയർഫോൺ ചെവിയിൽ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേൾക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്.
ആശയക്കുഴപ്പം മനസ്സിലാക്കിയതോടെ പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.
ഈ സംഭവം വീഡിയോ ദൃശ്യങ്ങൾ സഹിതം വ്യക്തമായി മുന്നിൽ ഉണ്ടായിരുന്നിട്ടും വ്യാജവാർത്ത സൃഷ്ടിച്ച് പ്രധാനമന്ത്രിയെയും അത് വഴി ആഗോള വേദിയിൽ രാജ്യത്തെയും അപമാനിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം നടക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നിരവധി പ്രമുഖർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടതിന്റെ നിജസ്ഥിതി പ്രസിദ്ധീകരിച്ച മനോരമയെയും സംഘി ആക്കുമോ എന്ന് സംവാദകൻ ശ്രീജിത്ത് പണിക്കർ ചോദിച്ചു.
In Malayalam, #Manorama gives an explainer that it was not a #TeleprompterFail but a technical glitch that forced #NarendraModi to stop his speech & start it from beginning. I fear if Manorama & AltNews will now be called Sanghi!https://t.co/gpMWuyTlLS
— Sreejith Panickar (@PanickarS) January 18, 2022
Discussion about this post