ഭോപാൽ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്തിനൊപ്പം സ്ഫോടക വസ്തു. മധ്യപ്രദേശിലെ രേവയിലാണ് ഭീഷണിക്കത്തും സ്ഫോടക വസ്തുവും കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി ടൈമർ ഘടിപ്പിച്ചിരുന്ന ബോംബ് നിർവീര്യമാക്കി.
ദേശീയ പാത 30ലെ ഒരു പാലത്തിന് അടിയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ഭീകരവാദി ആക്രമണമാണ് എന്നാണ് പ്രാഥമിക നിഗമനം.
റിപ്പബ്ലിക് ദിനത്തിൽ യോഗി ആദിത്യനാഥിനെ ലക്ഷ്യമാക്കി ഭീകരവാദി ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.
Discussion about this post