ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ ഭോപ്പാല്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ശ്വേതയുടെ പുതിയ വെബ് സീരീസായ ഷോ സ്റ്റോപ്പറിന്റെ റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.
മേരേ ബ്രാ കി സൈസ് ഭഗവാന് ലേ രഹേ ഹെ ( എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്നായിരുന്നു നടിയുടെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. സോനു പ്രജാപതി എന്ന ഭോപ്പാല്‍ നിവാസിയാണ് നടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. നടിയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രസ്താവനയെ അപലപിച്ച മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭോപ്പാല്‍ സിറ്റി പൊലീസ് കമ്മിഷണറോട് നിര്‍ദ്ദേശിച്ചു.
അതേസമയം തന്റെ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടതാണെന്നും കടുത്ത ദൈവ വിശ്വാസിയായ താന്‍ ഒരിക്കലും ദൈവത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കില്ലെന്നും ശ്വേത പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ തന്റെ പ്രവൃത്തി മൂലം ആരുടെയെങ്കിലും മത വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
Discussion about this post