തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷത്തിന്റെയും വിവിധ ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.
ലോകായുക്ത നിയമ ഭേദഗതിയിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ സമീപിച്ചിരുന്നു. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണെന്ന പരാതിയിലും രാഷ്‌ട്രപതിയുടെ അനുമതി വേണമെന്നതിലും തുടങ്ങിയ രണ്ട് കാര്യങ്ങളിലും സർക്കാർ വിശദീകരണം നൽകേണ്ടി വരും.
2020 ഡിസംബറിൽ ആണ് ലോകായുക്ത ഭേദഗതി ചർച്ചകൾ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകായുക്തയിൽ നിലനിൽക്കേയാണ് സർക്കാരിന്റെ ഈ നീക്കം.
ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
Discussion about this post