കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് പരാതി നൽകിയിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയിൽ ചെയ്തെന്നുമുള്ള ഗുരുതരമായ ആരോപണമാണ് യുവതി ഉന്നയിക്കുന്നത്.
ഇത്രയും ഗുരുതരമായ ഒരു പരാതി നൽകിയിട്ടും പൊലീസ് വേണ്ട വിധത്തിൽ പ്രതികരിക്കാത്തതിൽ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ആരോപണവുമായി രംഗത്ത് വന്നയാളാണ് സംവിധായകൻ ബാലചന്ദ്രകുമാർ. ഈ സാഹചര്യത്തിൽ ഇയാൾക്കെതിരെ ഇത്തരമൊരു കേസിൽ അന്വേഷണം നടന്നാൽ അത് ഇയാളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ കാരണമാകും എന്ന ഭയം പൊലീസിനുണ്ട് എന്ന് ചിലർ വിമർശനം ഉന്നയിക്കുന്നു.
ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണ്. നേരത്തെ സംവിധായകൻ കമൽ, നടൻ അലൻസിയർ എന്നിവർക്കെതിരെ സമാനമായ പരാതികൾ ഉണ്ടായപ്പോഴും പൊലീസ് തണുപ്പൻ നയമാണ് സ്വീകരിച്ചിരുന്നത്. കേരള പൊലീസ് നീതി സെലക്ടീവ് ആയി മാത്രം നൽകുന്ന ഏജൻസിയാണോ എന്നും വിമർശകർ ചോദിക്കുന്നു.
Discussion about this post