തിരുവനന്തപുരം: കേരളത്തിലെ ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിന്ന് ഗവർണർക്കെതിരെ അധിക്ഷേപം ചൊരിയുന്നുവെന്ന് ബിജെപി. സൈബര്‍ ഗുണ്ടകളെയും എകെ ബാലനെയും എംഎം മണിയെയുമാണ് ഇതിനായി സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. ഗവര്‍ണറെ ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിനെ വിമർശിക്കാതെ ഗവർണർക്കെതിരെ മാത്രം നീങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. ഗവർണറെ ആക്രമിക്കുന്നത് സിപിഎം സ്ഥിരം കലാപരിപാടിയാക്കിയിരിക്കുകയാണ്. ഗവർണർ നയപ്രഖ്യാപനമെന്ന ഭരണഘടനാ ബാധ്യതയാണ് നിർവഹിച്ചത്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രിയാണ് പരാജയം സമ്മതിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post