ഡബ്ലിൻ: രോഗവ്യാപനം നിയന്ത്രണ വിധേയമായതോടെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണ തോതിൽ നീക്കാനൊരുങ്ങി അയർലൻഡ്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് ഉൾപ്പെടെ പിൻവലിക്കാനാണ് തീരുമാനം. ഫെബ്രുവരി 28 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.
സ്കൂളുകളിൽ പരസ്പരം ഇടപഴകുന്നതിന് കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നീക്കും. കൂടാതെ ഗർഭിണികൾ, മുതിർന്നവർ, ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന രോഗികൾ, വാക്സിൻ സ്വീകരിക്കാത്തവർ എന്നിവരൊഴികെ മറ്റുള്ളവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിലും കൊവിഡ് പരിശോധന ആവശ്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലക്ഷണങ്ങൾ മാറുന്നത് വരെ ഇവർ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും.
അതേസമയം കഴിഞ്ഞ ദിവസവും അയർലൻഡിൽ 3,294 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണങ്ങൾ നീക്കുന്നതിനെ തുടർന്ന് കൊവിഡ് വ്യാപനം രൂക്ഷമായ തോതിൽ തിരികെ എത്തുകയാണെങ്കിൽ വീണ്ടും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അയർലൻഡ് സർക്കാർ അറിയിച്ചു.
Discussion about this post