ഡൽഹി: ഏതെങ്കിലും ഒരു കുടുംബത്തിലെ അംഗമായതിന്റെ പേരിൽ ബിജെപിയിൽ ആർക്കും പ്രത്യേകമായി ഒരു ആനുകൂല്യവും ഒരിക്കലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച ഒരുകാലത്തും ബിജെപിയിൽ അനുവദിക്കില്ല. ബിജെപിയിൽ ഉന്നത സ്ഥാനങ്ങൾ നേടണമെങ്കിൽ അയാൾ ജനകീയനാകണമെന്നും സ്വന്തം നിലയിൽ കഴിവ് തെളിയിക്കണമെന്നും പ്രധാനമന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ആരുടെയെങ്കിലും മക്കൾക്ക് ഇക്കാരണത്താൽ സീറ്റ് നിഷേധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണ്. ഗോവയിൽ മനോഹർ പരീഖറുടെ മകന് സീറ്റ് നിഷേധിച്ചതും അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചതും വിവാദമായ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ പ്രയത്നിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇക്കാര്യത്തിൽ ചില ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിന് പാലം വലിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post