ആലപ്പുഴ: കൊഴുവല്ലൂരില്‍ വയോധികയുടെ മൂന്ന് സെന്റ് കൂരയിലെ അടുപ്പ് കല്ല് പൊളിച്ച് മാറ്റി കെ റെയിലിന് കല്ലിട്ടു. 64 വയസുള്ള തങ്കമ്മയുടെ ആകെയുള്ള മൂന്നര സെന്റിലെ വീടിന് പുറത്ത് കൂട്ടിയ അടുപ്പ് കല്ലാണ് കെ റെയിലിന് വേണ്ടി അധികൃതര്‍ പൊളിച്ച് മാറ്റിയത്. അടുപ്പ് കല്ല് പൊളിച്ചു മാറ്റിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്റെ കാട്ടുഭരണമാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
20 വയസുള്ള മകനൊപ്പം ഒറ്റമുറി വീട്ടിലാണ് തങ്കമ്മയുടെ താമസം. വീടില്ലാതിരുന്ന തങ്കമ്മയ്ക്ക് ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്നതോടെ അപേക്ഷ നിരസിക്കുകയായിരുന്നു. വീട് നിര്‍മ്മിക്കുന്നതിനായി സഹോദരന്‍ സ്ഥലവും നല്‍കിയിരുന്നു. എന്നാല്‍ റേഷന്‍ കാര്‍ഡ് ശരിയാക്കി വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് കെ റെയിലിന്റെ കല്ലുമായി അധികൃതർ എത്തിയത്.
Discussion about this post