ചെന്നൈ: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഭർതൃമതിയായ ഹിന്ദു യുവതിയെ മൗലവി മസ്ജിദിനുള്ളിൽ വെച്ച് പീഡിപ്പിച്ചു. തിട്ടകക്കുടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ 54 കാരനായ മൗലവി അബ്ദുൾ ഹനിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ഏതാനും നാളുകളായി 22 കാരിയായ യുവതിയെ ശാരീരിക അവശതകൾ അലട്ടിയിരുന്നു. പ്രേതബാധയാണ് തുടർച്ചയായ ശാരീരിക വിഷമതകൾക്ക് കാരണമെന്നും, ഇത് മാറാൻ ബാധയെ ഒഴിപ്പിക്കണമെന്നും നാട്ടുകാരിൽ ചിലർ യുവതിയുടെ ഭർത്താവിനോട് പറഞ്ഞു. ഇവർ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഭർത്താവ് യുവിതിയുമായി അബ്ദുൾ ഹാനിയുടെ അടുത്തെത്തിയത്.
യുവതിയെ കണ്ട ഹനി ബാധ കയറിയിട്ടുണ്ടെന്നും അതിനെ ഒഴിപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് യുവതിയെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. ഇത് വിശ്വസിച്ച ഭർത്താവ് പുറത്ത് കാത്തു നിന്നു. അൽപ്പനേരം കഴിഞ്ഞും മുറിയ്‌ക്കുള്ളിൽ നിന്ന് ശബ്ദം ഒന്നും കേൾക്കാതെ ആയതോടെ ഭർത്താവ് ജനലിലൂടെ അകത്തേക്ക് നോക്കി. അപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യയെ ഹനി പീഡിപ്പിക്കുന്നതായി കണ്ടത്. ഉടനെ മുറിയുടെ കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയ ഭർത്താവ് യുവതിയെ രക്ഷിച്ചു.
ഭർത്താവിന്റെ പരാതിയിൽ ആദ്യം പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചു. എന്നാൽ വിഷയം ഗൗരവമുള്ളതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതോടെ കേസ് എടുക്കുകയായിരുന്നു. ഹനിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
Discussion about this post