മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ശാരദക്കുട്ടി വ്യക്തമാക്കി.
ഒരു പെണ്ണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ അത് അവരോട് തുറന്ന് ചോദിക്കുമെന്ന് വിനായകൻ പറഞ്ഞിരുന്നു. താൻ പത്തോളം സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വിനായകൻ പറഞ്ഞിരുന്നു. ‘ഒരുത്തീ‘ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ പ്രതികരണം.
ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്നും രൂക്ഷമായ പ്രതികരണം ഉയർന്നതോടെ നടൻ മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിനായകന്റെ മാപ്പപേക്ഷ.
Discussion about this post