തിരുവനന്തപുരം: വാളയാറിന് അപ്പുറം സിപിഎമ്മിന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സോണിയാഗാന്ധിയുടെ ഉപദേഷ്ടാവെന്നും പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അഖിലേന്ത്യാതലത്തില്‍ ഒരുമിച്ച് നില്ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കേരളത്തില്‍ നടക്കുന്നത് ചക്കളത്തിപ്പോരാണെന്നും കേരളത്തില്‍ കോടിയേരിയും കെ സുധാകരനും ചേർന്ന് മലയാളികളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സിപിഐഎമ്മും കോണ്‍ഗ്രസും ഒരു മുന്നണിയായി തന്നെയാവും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയെന്ന് ഉറപ്പാണ്. ഏത് അവിശുദ്ധ സഖ്യത്തിനെയും തോല്‍പ്പിക്കാന്‍ ബിജെപി പ്രാപ്തമാണ്. ജനങ്ങള്‍ നരേന്ദ്രമോദിക്ക് ഒപ്പമാണെന്നാണ് നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് നിര്‍ത്തി, കേരളത്തിലും ഒരുമിച്ച് മത്സരിക്കാന്‍ ഇരു പാർട്ടികളും തയ്യാറാവണം,’ അദ്ദേഹം വ്യക്തമാക്കി.
Discussion about this post