ഡൽഹി : ഗുജറാത്തില്‍ ആം ആദ്മിക്ക് അനുകൂലമാണ് സാഹചര്യമെന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സന്ദീപ് പഥക്. കഴിഞ്ഞ വര്‍ഷങ്ങളിലേതില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഇക്കുറി തിരഞ്ഞെടുപ്പ്. ആം ആദ്മി ശക്തമായ മത്സരമായിരിക്കും ഗുജറാത്തില്‍ കാഴ്ച വെയ്ക്കുകയെന്നും സന്ദീപ് പറഞ്ഞു. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിലായിരുന്നു സന്ദീപിന്റെ പ്രതികരണം.
ഗുജറാത്തില്‍ ആം ആദ്മിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കും. ഞങ്ങള്‍ സ്വന്തം നിലയ്ക്ക് സര്‍വ്വേകളും വിശകലനങ്ങളും നടത്തിയിരുന്നു. ഗൃഹപാഠം ചെയ്യാതെ ഒരു സംസ്ഥാനത്തും ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങില്ല. സാഹചര്യം അനുകൂലമാണെന്ന് തന്നെയാണ് മനസിലാക്കാന്‍ സാധിച്ചത്. 27 വര്‍ഷങ്ങള്‍ എന്നത് വളരെ നീണ്ട കാലയളവാണ്. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഒരുപക്ഷേ അമിത് ഷായുടേയും മോദിയുടേയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനവിധിയാണ് ഗുജറാത്തില്‍ നടക്കാനിരിക്കുന്നതെന്ന് തോന്നും. എന്നാല്‍ അങ്ങനെയല്ല. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ വിലയിരുത്തപ്പെടുക. സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല. സ്കൂള്‍ സംവിധാനവും ആരോഗ്യ സംവിധാനവും മികച്ച നിലയിലല്ല. അഴിമതി എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ്. മിനിമം വേതന കാര്യത്തില്‍ ഉള്‍പ്പെടെ അഴിമതിയാണ്, സന്ദീപ് ആരോപിച്ചു.
Discussion about this post