ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. കൃഷ്ണ കശ്മീരില്‍ അനന്തനാഗ് ജില്ലയിലെ ഷട്ടിപൊര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടര്‍ന്ന്, നാലുപാടു നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞപ്പോള്‍ കീഴടങ്ങാന്‍ വിസമ്മതിച്ച ഭീകരര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
ചക്വാന്ഗുണ്ട് സ്വദേശിയായ ഇഷ്ഫാക്ക് ഗനി, അവന്തിപൊര സ്വദേശിയായ യാവര്‍ അയൂബ് ദാര്‍ എന്നീയുവാക്കളാണ് മരിച്ചതെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ഇരുവരും ഹിസ്ബുള്‍ മുജാഹിദീന്‍ അംഗങ്ങളാണെന്ന് കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയകുമാര്‍ അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്.
Discussion about this post