മാലഹൈഡ്: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് നാല് റൺസ് ജയം. രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയ ലക്ഷ്യത്തിന് മുന്നില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 221 റണ്‍സ് എടുത്ത് അയര്‍ലന്‍ഡ് പൊരുതി വീണു.
അവസാന പന്തില്‍ വരെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയാണ് അയര്‍ലന്‍ഡ് പരാജയം ഏറ്റുവാങ്ങിയത്. 37 പന്തില്‍ 60 റണ്‍സ് നേടിയ നായകന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍നിയും 18 പന്തില്‍ 40 റണ്‍സ് എടുത്ത സ്റ്റിര്‍ലിങ്ങുമാണ് അയര്‍ലന്‍ഡിന്റെ ടോപ്പ് സ്‌കോര്‍മാര്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഹര്‍ഷല്‍ പട്ടേലാണ് കണക്കറ്റ് തല്ല് ഏറ്റുവാങ്ങിയത്. നാലൊവറില്‍ 54 റണ്‍സാണ് ഹര്‍ഷല്‍ വഴങ്ങിയത്. ഉമ്രാന്‍ മാലിക്ക്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറില്‍ ഉമ്രാന്‍ മാലിക്കാണ് കളി ഇന്ത്യയുടെ വരുതിയിലാക്കിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിനായി ആദ്യ സെഞ്ച്വറി നേടി ദീപക് ഹൂഡയും കന്നി അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവും ചേര്‍ന്ന് ടീമിന് മികച്ച സ്‌കോര്‍ നല്‍കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് ടീം ഇന്ത്യ നിശ്ചിത ഓവറില്‍ സ്വന്തമാക്കിയത്.
Discussion about this post