കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാൻ ആൻഡ് സിറിയയിൽ ചേർന്ന കുവൈത്തി പൗരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് അപ്പീൽസ് കോടതി. കുവൈത്തിലെ അടിസ്ഥാന സംവിധാനങ്ങൾ തകർക്കാനും സൗഹൃദ രാജ്യവുമായുള്ള ബന്ധം തകർക്കാനുമായിരുന്നു പ്രതിയുടെ ലക്ഷ്യം.
ഇറാഖിനെതിരെ കുവൈത്ത് സർക്കാരിന്റെ അനുമതിയില്ലാതെ ശത്രുതാപരമായ നടപടിയിൽ ഏർപ്പെട്ടുവെന്ന കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയത്. ഇറാഖിനെതിരെ പോരാട്ടം നടത്തുന്ന നിരോധിത സംഘടനയായ ഐഎസിലാണ് പ്രതി ചേർന്നത്. ഇത് മറ്റൊരു രാജ്യവുമായുള്ള രാഷ്ട്രീയ ബന്ധം വിച്ഛേദിക്കുന്നതിനുള്ള അപകടസാധ്യതയിലേക്ക് കുവൈത്തിനെ നയിക്കും.
രാജ്യത്ത് നിലവിലുള്ള സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സംഘടനയ്ക്ക് താൽപ്പര്യമുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി നിരോധിത ഗ്രൂപ്പിൽ ചേർന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
Discussion about this post