കൊല്‍ക്കത്ത: അധ്യാപകനിയമന അഴിമതിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവായ ചാറ്റര്‍ജി പാര്‍ട്ടിക്ക് അപമാനവും നാണക്കേടും വരുത്തിവച്ചെന്നു തൃണമൂൽ വക്താവ് കുനാല്‍ ഖോഷ് പറഞ്ഞു. മന്ത്രിസ്ഥാനം എന്തിന് രാജി വയ്ക്കണമെന്നാണ് അദ്ദേഹം ഇപ്പോഴും ചോദിക്കുന്നത്. നിരപരാധിയാണെങ്കില്‍ അത് പൊതുസമൂഹത്തോട് പറയാത്തതെന്താണെന്നും ഖോഷ് ചോദിച്ചു.
ചാറ്റര്‍ജിയുടെ സഹായിയായ അര്‍പ്പിത മുഖര്‍ജിയുടെ ഫ്ലാറ്റില്‍ നിന്ന് വീണ്ടും ഇഡി കോടികള്‍ പിടിച്ചടുത്തതിന് പിന്നാലെയാണ് പാര്‍ട്ടി വക്താവിന്റെ പ്രതികരണം. 50 കോടി രൂപയും 5 കിലോ സ്വര്‍ണവുമാണ് ഇയാളുടെ രണ്ട് ഫ്ലാറ്റുകളില്‍ നിന്നായി ഇഡി പിടിച്ചെടുത്തത്. പാര്‍ഥ ചാറ്റര്‍ജിയും അർപിതയുമായും ബന്ധപ്പെട്ട 15 ഇടങ്ങളില്‍ കൂടി ഇഡി റെയ്ഡ് നടത്തി. അർപിതയുടെ വീട്ടിൽനിന്ന് കൂടുതൽ രേഖകളും ഇഡിക്ക് ലഭിച്ചു. കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിൽ ഡെയറി കണ്ടെടുത്തിരുന്നു.
കേസിൽ നിർണായകമായേക്കാവുന്ന നിരവധി തെളിവുകൾ ഡെയറിയിലുണ്ടെന്ന് ഇഡി പറഞ്ഞു. ശനിയാഴ്ചയാണ് പാര്‍ഥ ചാറ്റര്‍ജിയും അർപിതയും അറസ്റ്റിലായത്.
Discussion about this post