ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ കമാൽകോട്ട് പ്രദേശത്ത് നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ഭീകരരെ വകവരുത്താനായുള്ള ഓപ്പറേഷൻ മൃത്യുഞ്ജയയുടെ ഭാഗമായാണ് സൈന്യത്തിൻറെ നീക്കം. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
നുഴഞ്ഞുകയറ്റ ശ്രമം സംബന്ധിച്ച് സൈന്യത്തിൻറെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ജമ്മു കശ്മീർ പോലീസിൽ നിന്നും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആർമിയുടെ 19-ാം ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ മേജർ ജനറൽ അജയ് ചന്ദ്പുരിയ പറഞ്ഞു. ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മൃത്യുഞ്ജയ് ആരംഭിച്ചു, “ആഗസ്റ്റ് 24 ന് ഉറി സെക്ടറിലെ കമാൽകോട്ട് ഏരിയയിൽ ആയിരുന്നു സൈന്യത്തിൻറെ ഓപ്പറേഷൻ. വാസയോഗ്യമല്ലാത്ത ഭൂപ്രദേശമാണ് കമാൽകോട്ട്. . പ്രദേശത്തിന്റെ ഭൂരിഭാഗവും ഖനികളാണ്, അതിനാൽ ഇതവിടുത്തെ ചനലങ്ങൾ മനസ്സിലാക്കുക പ്രയാസമാണ്. ഹൈ-വിഷൻ ഗാഡ്‌ജെറ്റുകൾ (Sic) ഉപയോഗിച്ചാണ് രാത്രിസമയങ്ങളിൽ നിരീക്ഷണം.
ചലനങ്ങളൊന്നും തിരിച്ചറിയാത്തതിനാൽ അടുത്ത പകലും നിരീക്ഷണം തുടരേണ്ടി വന്നു. “രാവിലെ ഏഴ് മണി കഴിഞ്ഞപ്പോൾ, നിയന്ത്രണ രേഖയിൽ ചില അനക്കങ്ങൾ കണ്ടു തുടങ്ങി. ഓപ്പറേഷൻ മൃത്യുഞ്ജയയുടെ ഭാഗമായി അതിനായി നിയോഗിച്ചിരുന്ന സൈനികരെ പ്രദേശത്ത് വിന്യസിച്ചു. ഏകദേശം 8.45 ന് (ഓഗസ്റ്റ് 25 ന്), ഒരു നീണ്ട വെടിവെപ്പ് നടന്നു.മൂന്നു ഭീകരരെയാണ് ഓപ്പറേഷനിൽ സൈന്യം വകവരുത്തിയത്.
ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം അതിർത്തിക്കപ്പുറമുള്ള നുഴഞ്ഞുകയറ്റം വളരെ പെട്ടെന്ന് കണ്ടുപിടിക്കുന്നതിന് സൈന്യത്തെ സഹായിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, എന്നിവയുള്ള ആന്റി-ഇൻഫിൽട്രേഷൻ ഒബ്‌സ്റ്റാക്കിൾസ് സിസ്റ്റങ്ങളുടെ (എഐഒഎസ്) ഉപയോഗം ബിഎസ്എഫിന് വളരെ സഹായകമാണ്. ഇതിൻറെ ഫലമായി നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ നിരക്ക് യഥാർത്ഥത്തിൽ കുറഞ്ഞതായാണ് സൈന്യത്തിൻറെ വിലയിരുത്തെലന്നും മേജർ ചന്ദ്പുരിയ പറഞ്ഞു.
നൂറിലധികം ഭീകരർ നുഴഞ്ഞുകയറാൻ അതിർത്തിയിൽ കാത്തിരിക്കുന്നു. മൂന്ന് ഭീകരരെ കൊലപ്പെടുത്തിയത് ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും മേജർ ജനറൽ ചന്ദ്പുരിയ പറഞ്ഞു. അഖ്‌നൂർ ജില്ലയിലെ പല്ലൻവാല മേഖലയിലും സമീപ ദിവസങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രജൗരി ജില്ലയിലെ നൗഷേരയിലും ഒരു ഭീകരനെ കഴിഞ്ഞ ദിവസം സൈന്യം ജീവനോടെ പിടികൂടി. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല . ഒന്നിലധികം ഏജൻസികളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിയന്ത്രണ രേഖയ്ക്ക് സമീപം 120 തിൽ കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണെന്നും ചന്ദ്പുരിയ അറിയിച്ചു. ജമ്മു കശ്മീരിൽ ഭീകരത വളർത്താനായുള്ള പ്രവർത്തനത്തിൽ നിന്ന് പാകിസ്താൻ ഇപ്പോഴും പിൻമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












