കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമമന്ത്രി പി.രാജീവ്. വഹിക്കുന്ന സ്ഥാനത്തിന് അനുസരിച്ചു ഗവർണർ പ്രവർത്തിക്കണമെന്ന് മന്ത്രി മാദ്ധ്യങ്ങളോട് പ്രതികരിച്ചു. ഗവർണറുടേത് അസാധാരണ നടപടിയാണ്. ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. സംസ്ഥാന നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാൻസലർക്കുള്ളൂവെന്നാണ് പി. രാജീവിന്റെ വാദം.
അതേസമയം, മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകൾ പുറത്ത് വിടുമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്. ചരിത്ര കോൺഗ്രസിൽ തനിക്ക് നേരെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകുന്നു. ചാൻസലർ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും ഇന്ന് ഗവർണർ പുറത്തുവിടും.
മുഖ്യമന്ത്രിയ്ക്കെതിരെ ഒരു തെളിവ് പോലും ഗവർണറുടെ പക്കൽ ഇല്ല എന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാൽ, മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. മുക്യമന്ത്രി ആവശ്യപ്പെട്ടു എന്നു പറയുന്ന ആനുകൂല്യങ്ങൾ രാജ്ഭവൻ വെളിപ്പെടുത്തുമോ എന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് കേരളം. വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാർത്ത സമ്മേളനം ഇന്ന് ഗവർണർ നടത്തുക. ആരിഫ് മുഹമ്മദ് ഖാന്റെ ശകത്മായ നീക്കത്തിൽ അടിപതറി ഇരിക്കുകയാണ് സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും.
Discussion about this post