ഗോവ: കേരളത്തിൽ ജനിച്ചുവളർന്നവരേക്കാൾ നന്നായി മുണ്ടുടുക്കാൻ തനിക്കറിയാം. അതാണ് ഇവിടെ പലരുടെയും പ്രശ്നമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഗോവ ഗവർണ്ണർ ശ്രീധരൻപിള്ളയുടെ ‘ഗോവ ഗ്രാമ സന്ദർശന’ പരിപാടിയുടെ ഭാഗമായി രാജ്ഭവനനിൽ നടന്ന സമാപന പരിപാടിയിലായിരുന്നു ഗവർണ്ണറുടെ പരാമർശം.
ഉത്തർപ്രദേശുകാരനായ ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന് കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മന്ത്രി ആർ. ബാലഗോപാലിൻറെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ഗവർണ്ണറുടെ മറുപടി.
ഷാബാനു കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് ഇടഞ്ഞ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ഡൽഹിയിൽ ആരിഫ് മുഹമ്മദ് ഖാനു സ്വീകരണം നൽകാൻ മുൻകൈ എടുത്തത് ഇഎംഎസ് ആയിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഗവർണ്ണർ പദവി വേണ്ടെന്നു പറയുന്ന രണ്ട് പാർട്ടികൾ 1946 മുതൽ 1951 വരെ ഭരണഘടനാ രൂപീകരണശ്രമങ്ങളോടു മുഖം തിരിച്ചവരാണെന്നും ആരിഫ് മുഹമ്മദ്ഖാൻ വിമർശിച്ചു.
Discussion about this post