മദ്രാസ്; ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഒരാളുടെ പിന്നോക്ക വിഭാഗ സംവരണ വാദം മദ്രാസ് ഹൈക്കോടതി തള്ളി. മറ്റൊരു മതത്തിലേക്ക് മാറികഴിഞ്ഞാൽ അയാൾക്ക് തൻറെ ജാതി സംവരണം കൂടെകൊണ്ടുപോകാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഒരു വ്യക്തി സംവരണം അർഹിക്കുന്ന പ്രത്യേക ജാതിയിൽ പെട്ടയാളാണെങ്കിലും മറ്റൊരു സമുദായത്തിലേക്ക് പരിവർത്തനം ചെയ്തു കഴിഞ്ഞാൽ മറ്റൊരു സമുദായ സർട്ടിഫിക്കറ്റ് ലഭിക്കും. പിന്നീട് ഇതിൻറെ പേരിൽ ‘ഇന്റർ-ജാതി വിവാഹ’ സർട്ടിഫിക്കറ്റ് ക്ലെയിം ചെയ്യാൻ ഒരാൾക്ക് അർഹതയില്ലെന്നായിരുന്നു കോടതിയുടെ നീരീക്ഷണം. സുപ്രിം കോടതിയുടെ മുൻകാല വിധികളെ ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
” പുതിയ മതം സ്വീകരിക്കുമ്പോൾ യഥാർത്ഥ ജാതി പിന്നീട് പ്രാബല്യത്തിലുണ്ടാകുന്നതല്ല എന്നതാണ് കോടതിയുടെ വിരൽചൂണ്ടൽ . അവിടെ പുതിയ ഒരു ജാതി പുനരുജ്ജീവിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അന്നുവരെ ജാതിയുടെ പേരിൽ അനുഭവിച്ചു വന്ന അനൂകൂല്യങ്ങൾക്കും വ്യക്തി അർഹനല്ലെന്ന് കോടതി നീരീക്ഷിച്ചു.
( അപ്ഡേഷൻ തുടരും…..
Discussion about this post