ഏഴുവയസ്സുള്ള തൻറെ മകളുടെ മുന്നറിയിപ്പ് കേൾക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഒരമ്മ.ബെൽഫാസ്റ്റിൽ നിന്നുള്ള 32 വയസുകാരിയായ അനയപീറ്റേഴ്സൺ ആണ് ഖേദപ്രകടനം നടത്തിയത്.
സംഭവം ഇങ്ങനെയാണ്, അനയ പീറ്റേഴ്സൺ തൻറെകണ്ണിന് മുകളിൽ ടാറ്റു കുത്തി. ഇതുകാരണം കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു. കാഴ്ച നഷ്ടപ്പെടുമെന്ന തൻറെ ഏഴുവയസ്സുള്ള മകളുടെ ഉപദേശം കേൾക്കാതെയാണ് അനയ ഇത്തരമൊരു കാര്യത്തിന് മുതിർന്നത്.
നിയമ വിദ്യാർത്ഥിനി കൂടിയാണ് അനയ പീറ്റേഴ്സൺ. ‘നീലക്കണ്ണുള്ള ഡ്രാഗൺ’ ആംബർ ലൂക്ക് എന്ന ഓസ്ട്രേലിയൻ മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കണ്ണിന് മുകളിൽ ടാറ്റു വരച്ചത്. ഇതോടെ അനയ അന്ധയായി. കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് അനയ പീറ്റേഴ്സൺ, ഡോക്ടറെ സമീപിക്കുകയും ചെയ്തു.
കണ്ണിന് മുകളിൽ നീലക്കളറിലുള്ള മഷിയാണ് അനയ ഉപയോഗിച്ചത്. കൺപോള വീർക്കാൻ തുടങ്ങി.കണ്ണിനു താഴെയും തടിച്ചു നീരുവെച്ചു .സ്ഥിതി മോശമായികൊണ്ടേയിരുന്നു. ഇതോടെ ഡോക്ടറെ സമീപിക്കാൻ തന്നെ തീരുമാനിച്ചു, അനയ പറയുന്നു.
കണ്ണിന് സർജറി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അതിന് സമ്മതിക്കുകയും ചെയ്തു. വീട്ടിലിരുന്ന് ഇനി തനിക്ക് സിനിമ കാണാൻ പോലും കഴിയില്ലെന്ന് താൻ പേടിച്ചു. എനിക്ക് അത് വാക്കുകളിൽ വിവരിക്കാൻ പോലും കഴിയില്ല. . വളരെ വേദനാജനകമായ അവസ്ഥയിലൂടെയായിരുന്നു താൻ കടന്നുപോയതെന്നും അനയ ഓർമ്മിക്കുന്നു. ഇനി ഒരിക്കലും താൻ അത് ആവർത്തിക്കില്ലെന്നും അനയ ഉറപ്പിച്ചു പറയുന്നു.
സർജറിക്ക് ശേഷവും വലിയ പ്രതീക്ഷയൊന്നും ഡോക്ടർമാർ നൽകുന്നില്ല. അനയയ്ക്ക് ഗ്ലോക്കോമ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, കാഴ്ച ഇതിനകം തന്നെ വഷളായിക്കൊണ്ടിരിക്കുകയാണെന്നുമാണ് നേത്രരോഗവിദഗ്ദ്ധർ അനയയോട് പറയുന്നത്.
Discussion about this post