സതി എന്ന ദുരാചാരത്തെപ്പറ്റി നമുക്കറിയാം. ഒരു വിധവ തന്റെ മരിച്ചുപോയ ഭർത്താവിന്റെ ശ്മശാന ചിതയിൽ ഇരുന്നു സ്വയം ബലിയർപ്പിക്കുന്നു . ചിലപ്പോഴെല്ലാം ഈ ബലീ നിർബന്ധിതവുമാകാം.രാജാറാം മോഹൻറോയിയെ പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളുടെ ഇടപെടലാണ് ഉത്തരേന്ത്യയിൽ നിന്നും ഈ ദുരാചാരത്തെ ഇല്ലാതാക്കാൻ സഹായിച്ചത്. എന്നാൽ ദക്ഷിണേന്ത്യയിൽ സതി എന്ന ദുരാചാരത്തിനു ഭാവവ്യത്യാസമുണ്ട്.
മരിച്ച ഭർത്താവിനെ ഓർത്ത് സ്വയം ജീവത്യാഗം ചെയ്യുന്ന സ്ത്രീകളെയാണ് ഇവിടെ സതിക്കല്ല് വഴി ഓർക്കുന്നത്. വീരന്മാരായ ഭർത്താക്കന്മാർ മരണപ്പെടുമ്പോൾ അവർക്കായി വീരക്കല്ലുകൾ സ്ഥാപിക്കുന്നു. അവരുടെ ഭാര്യമാർ ജീവത്യാഗം ചെയ്യുമ്പോൾ അവർക്കായി സതിക്കല്ലുകളും സ്ഥാപിക്കുന്നു.
ചിതയ്ക്ക് / അല്ലേൽ കുഴി മാടത്തിന് മുകളിൽ തന്നെ ആ ധീരൻ്റെയും പത്നിയുടെയും രൂപം കൊത്തി വച്ച് കല്ല് വയ്ക്കുന്നു.ഇതാണ് സതി കല്ല് എന്നറിയപ്പെടുന്നത്. ഇങ്ങനെ ജീവ ത്യാഗം ചെയ്തത് മൂലം അവർക്ക് ഒരു ദൈവീക പരിവേഷം കൂടി കിട്ടിയിരുന്നു. ഇന്നും പല തമിഴ് പ്രദേശങ്ങളിലും ഈ പത്നിമാരെ ഗ്രാമ ദേവതയായും,പുരുഷന്മാരെ കാവൽ ദൈവങ്ങൾ ആയും വണങ്ങുന്നുണ്ട്.
പല പുരാതന തമിഴ് ലിഖിതങ്ങളിലും ,മണി മേഘല, പുറ നാനൂറു തുടങ്ങിയ സംഘകാല കൃതികളിലും ഇതേ പോലെ ചില വിഷയങ്ങൾ കൂടി പ്രതിപാദിച്ചിട്ടുണ്ട്.
Discussion about this post