ഡൽഹി: ആർ എസ് എസ്സിനും ഹിന്ദുക്കൾക്കുമെതിരെ വർഗീയ പ്രചാരണം നടത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ഐടി സെൽ കൺവീനർ അഫ്സൽ ലഖാനിക്കെതിരെയാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്കെതിരെ അപമാനകരമായ പരാമർശം നടത്തിയതിന് ജയിലിൽ കിടന്നിട്ടുള്ളയാളാണ് അഫ്സൽ ലഖാനി.
വ്യാജ ഐഡിയുണ്ടാക്കി ഫേസ്ബുക്കിലൂടെ ജാതി-മത വിദ്വേഷം പ്രചരിപ്പിച്ചു എന്നതാണ് ലഖാനിക്കെതിരായ കേസ്. വിവിധ ഹിന്ദു സംഘടനാ പ്രവർത്തകരുടെ പരാതിയിൽ ജാമ്നഗർ പോലീസാണ് ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ആർ എസ് എസ് ഒരു ഭീകരവാദ സംഘടനയാണെന്നും, ആർ എസ് എസ്സിനെ നിരോധിക്കണമെന്നും ഒരു പോസ്റ്റിൽ ഇയാൾ ആവശ്യപ്പെടുന്നു.
മതപരമായ ആഘോഷങ്ങളെ ആർ എസ് എസ് വർഗീയവത്കരിക്കുന്നു എന്നതാണ് മറ്റൊരു പരാമർശം. ബ്രാഹ്മണരെ അങ്ങേയറ്റം മോശമായ ഭാഷയിൽ ആക്ഷേപിക്കുന്ന പോസ്റ്റുകളും സാമൂഹിക മാദ്ധ്യമങ്ങളിൽ അഫ്സൽ ലഖാനി പ്രചരിപ്പിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ് ഇയാളുടെ വ്യാജ ഐഡിയുടെ പ്രൊഫൈൽ ചിത്രം.
Discussion about this post