ശബരിമല: ഭക്തകോടികൾക്ക് ദർശന സായൂജ്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശരണമന്ത്ര ജപങ്ങളോടെ ഭക്തലക്ഷങ്ങൾ മകരവിളക്ക് കണ്ട് ദർശന സായൂജ്യമടഞ്ഞു. തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദീപാരാധനയ്ക്ക് ശേഷം കണ്ട് ഭക്തർ ശരണം വിളിച്ച് നിമിഷങ്ങൾക്കകമാണ് മകരജ്യോതി തെളിഞ്ഞത്.
തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് ഏറ്റുവാങ്ങി. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നാണ് മകരസംക്രമ മുഹൂർത്തം.
മകരവിളക്ക് തീർത്ഥാടനം ജനുവരി 19 വരെയാണ്. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കുന്നതോടെ ഒരു തീർത്ഥാടന കാലത്തിന് കൂടി തിരശ്ശീല വീഴും.
Discussion about this post