തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ സംഘവുമായി അടുത്ത ബന്ധം സ്ഥാപിച്ച രണ്ട് ഡിവൈഎസ്പിമാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോൺസൺ, വിജിലൻസ് ഡിവൈഎസ്പി പ്രസാദ് എന്നിവർക്കെതിരെയാണ് നടപടി. ഗുണ്ടാ ബന്ധം പുലർത്തിയ നാല് സിഐമാരടക്കം 5 പേരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.
ഗുണ്ടാ സംഘങ്ങളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ഇടനിലക്കാരായി നിന്നതിനാണ് ഇവർക്കെതിരെ നടപടി. നഗരത്തിലെ ഗുണ്ടകളുടെ ഏറ്റുമുട്ടലിന് പിന്നാലെയാണ് ക്രിമിനൽ സംഘങ്ങളും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തായത്. ഗുണ്ടകളായ നിധിനും രഞ്ജിത്തും തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ ഇടനിലക്കാരായി നിന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ജോൺസൻറെ മകളുടെ പിറന്നാൾ പാർട്ടി സ്‌പോൺസർ ചെയ്തത് ക്രിമിനലുകളാണ്. മുതിർന്ന ഉദ്യോഗസ്ഥരായിട്ട് പോലും ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിലൂടെ ഡിപ്പാർട്ട്മെന്റിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏല്പിച്ചുവെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. ഓംപ്രകാശ് ഉൾപ്പടെയുള്ള സാമൂഹ്യ വിരുദ്ധരുമായി അവിശുദ്ധ സഖ്യം ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Discussion about this post