ഇടുക്കി: എൻ ഐ എ റെയ്ഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളെ ബന്ദികളാക്കി തെരുവിൽ അഴിഞ്ഞാടിയ പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കോടതി നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി ജപ്തി നടപടികൾ തുടരുന്നു. റവന്യൂ റിക്കവറിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ രാമക്കൽമേട് സ്വദേശിയായ പോപ്പുലർ ഫ്രണ്ട് നേതാവ് കെ ഐ നൗഷാദിന് നഷ്ടമായത് സ്വന്തം പേരിലുണ്ടായിരുന്ന ഭൂസ്വത്തുക്കൾ മുഴുവനെന്ന് റിപ്പോർട്ട്.
നൗഷാദിന്റെ പേരിൽ ഉടുമ്പഞ്ചോല താലൂക്കിലെ പാറത്തോട് വില്ലേജിൽ അഞ്ച് സർവേ നമ്പറുകളിലായി ഉണ്ടായിരുന്ന 01.51.92 ഹെക്ട്ർ ഭൂമിയാണ് റവന്യൂ വകുപ്പ് ജപ്തി ചെയ്തത്. സമാനമായ രീതിയിൽ വസ്തുവകകൾ നഷ്ടപ്പെട്ട് പരക്കം പായുകയാണ് നിരോധിത സംഘടനയുടെ നേതാക്കളും ഭാരവാഹികളും.
മിന്നൽ ഹർത്താലിലൂടെ സെപ്റ്റംബർ 27നായിരുന്നു പോപ്പുലർ ഫ്രണ്ട് ഭീകരർ കേരളത്തിൽ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടത്. കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ നശിപ്പിച്ചതിന് അഞ്ച് കോടി 20 ലക്ഷം രൂപ കെട്ടിവെക്കാൻ സെപ്റ്റംബർ 29ന് ഹൈക്കോടതി പോപ്പുലർ ഫ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘടനാ നേതാക്കൾ ഇതിന് തയ്യാറായിരുന്നില്ല. തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.
വിധി നടപ്പിലാക്കുന്നതിൽ ആദ്യം സർക്കാർ വീഴ്ച വരുത്തിയിരുന്നു. ഇതിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. വീഴ്ച കോടതിയിൽ ഏറ്റുപറഞ്ഞ സർക്കാർ ജപ്തി നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ജപ്തി നടപടികൾ ആരംഭിച്ചത്.
Discussion about this post