ഇടുക്കി/കോട്ടയം: ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിട്ട സംഭവത്തിൽ ഇടുക്കിയും കോട്ടയത്തും ജപ്തി ചെയ്തത് ഒൻപത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാവര ജംഗമ വസ്തുക്കൾ. ഇടുക്കിയിൽ ആറ് നേതാക്കളുടെയും കോട്ടയത്ത് മൂന്ന് നേതാക്കളുടെയും സ്ഥലവും വസ്തുവകകളുമാണ് ജപ്തി ചെയ്തത്. ജില്ലയിൽ ജപ്തി നടപടികൾ ഇന്നും തുടരും.
ഇടുക്കിയിൽ കാരിക്കോട് മുണ്ടയ്ക്കൽ ഷിഹാബ് അബ്ദുൾ കരീമുൾപ്പെടെയുള്ള നേതാക്കളുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. ഷിഹാബിന്റെ നാല് സെന്റ് ഭൂമിയും കെട്ടിടവും ജപ്തി ചെയ്തു. നൈുക്കുന്നേൽ താഹ ബഷീറിന്റെ 9.5 സെന്റ് സ്ഥലവും, കാരുവേലിയിൽ കെ.ഐ നൗഷാദിന്റെ അഞ്ചര സെന്റ് സ്ഥലവും റവന്യൂവകുപ്പ് ജപ്തി ചെയ്തു. കൂമ്പൻപാറ പീഡികയിൽ നവാസ്, മഠത്തിൽ ഷെഫീഖ് എന്നിവരുടെ സ്ഥലങ്ങളും ജപ്തി ചെയ്തിട്ടുണ്ട്.
ഈരാറ്റുപേട്ട, തലനാട് എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ മുജീബ്, ഷെഫീഖ്, റഷീദ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
Discussion about this post